ന്യൂഡൽഹി: പുഷ്പക വിമാനത്തെയും റൈറ്റ് സഹോദരർക്ക് മുേമ്പ വിമാനം ഉണ്ടാക്കിയ ഇന്ത്യക്കാരനെയും കുറിച്ചൊക്കെ വേണം എൻജിനീയറിങ് വിദ്യാർഥികളെ പഠിപ്പിക്കേണ്ടത് എന്ന് കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി സത്യപാൽ സിങ്ങിെൻറ ഉപദേശം. ഒാൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷെൻറ സമ്മാനദാന ചടങ്ങിലാണ് കേന്ദ്ര മന്ത്രി മണ്ടത്തം വിളമ്പിയത്.
റൈറ്റ് സഹോദരന്മാർ വിമാനം കണ്ടുപിടിക്കുന്നതിന് മുമ്പ് ഷിവാകർ ബാബുജി തൽപാഡേ എന്ന ഇന്ത്യക്കാരനാണ് വിമാനം കണ്ടുപിടിച്ചതെന്ന് എന്താണ് ആരും വിദ്യാർഥികളെ പഠിപ്പിക്കാത്തത്? മന്ത്രി ചോദിച്ചു. ‘‘റൈറ്റ് സഹോദരരുടെ കണ്ടുപിടിത്തതിന് എട്ട് വർഷം മുേമ്പ ഇൗ വ്യക്തി വിമാനം കണ്ടുപിടിച്ചു.
െഎ.െഎ.ടികളിൽ ഇക്കാര്യങ്ങളൊക്കെ വിദ്യാർഥികളെ പഠിപ്പിക്കുന്നുണ്ടോ?’’. രാമായണത്തിലെ പുഷ്പക വിമാനത്തെക്കുറിച്ചും പഠിപ്പിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ഇന്ത്യ ഗവേഷണത്തിൽ പിന്നിലായതിൽ പരിതപിച്ച സത്യപാൽ സിങ്, ആയിരം വർഷങ്ങൾക്കുമുമ്പ് ഇൗ മേഖലയിൽ രാജ്യം കൈവരിച്ചിരുന്ന നേട്ടങ്ങളെക്കുറിച്ച് പഠിപ്പിക്കണമെന്ന് വാചാലനായി. രാവണെൻറ രാജ്യത്തിൽ ചെടികൾക്കും മരങ്ങൾക്കുമൊന്നും വെള്ളമൊഴിക്കേണ്ട ആവശ്യമില്ലായിരുന്നു. കാരണം ചന്ദ്രമണി എന്ന സാേങ്കതിക വിദ്യ ഉണ്ടായിരുന്നു. ഇത്തരം പുരാതന സാേങ്കതികവിദ്യയൊക്കെ പഠിപ്പിക്കണമെന്നും മന്ത്രി തട്ടിവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.